Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian President

ട്രാൻസ്ജെൻഡർ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നൽകി. ലൈംഗികവ്യക്തിത്വം സ്വയം നിർണയിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന ബിൽ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം നിരാകരിച്ചായിരുന്നു ബില്ല് കഴിഞ്ഞദിവസം പാർലമെന്‍റിൽ പാസാക്കിയത്.

മാർച്ച് 30ലെ നിയമമന്ത്രാലയത്തിന്‍റെ വിജ്ഞാപനമനുസരിച്ച് ഭേദഗതി ചെയ്യപ്പെട്ട നിയമം കേന്ദ്രസർക്കാർ തീരുമാനിക്കുന്ന ഒരു തീയതിയിൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ പ്രാബല്യത്തിൽ വരും.

ട്രാൻസ്ജെൻഡർ വ്യക്തികളെ ശരിയായതും കൃത്യവുമായ രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ട്രാൻസ്ജെൻഡർ എന്ന പദത്തിനു കീഴിൽ ആരൊക്കെ വരുമെന്നതിനും വ്യക്തമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ബിൽ പാർലമെന്‍റിൽ അവതരിച്ചപ്പോൾ കേന്ദ്രം വ്യക്തമാക്കിയത്.

ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവർക്കു സ്വയം തങ്ങളുടെ ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുകയും ചെയ്ത നിർണായക സുപ്രീംകോടതി വിധിയെ നിരാകരിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ കുറ്റപ്പെടുത്തിയിരുന്നു.

District News

രാഷ്‌ട്രപതിക്ക് സവിശേഷ സമ്മാനങ്ങൾ

കൊച്ചി: ശതാബ്ദിയാഘോഷത്തിന് എത്തിയ രാഷ്‌ട്രപതിയെ സെന്‍റ് തെരേസാസ് കോളജ് സ്വീകരിച്ചത് രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അമൂല്യ ഉപഹാരങ്ങള്‍ സമ്മാനിച്ചായിരുന്നു. ഇന്ത്യന്‍ കരകൗശല വിദ്യയുടെ മകുടോദാഹരണങ്ങളായ ആറ് വ്യത്യസ്ത ഉപഹാരങ്ങളാണ് സമ്മാനിച്ചത്.

സങ്കീര്‍ണമായ ചിത്രപ്പണികളുള്ള ഒഡീഷയുടെ പാരമ്പര്യ കലാരൂപമായ പട്ടചിത്ര, ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ നിന്നുള്ള ലോകപ്രശസ്തമായ പട്ടോള, പുരാതന ഇന്ത്യന്‍ പാരമ്പര്യ വിനോമായ ബാഗ് ബക്കര്‍, രാഗ് മല്‍ഹാര്‍ എന്ന ശുദ്ധമായ സുഗന്ധതൈലം, പ്രത്യേക രൂപകല്‍പ്പന ചെയ്ത കാഞ്ചീപുരം പട്ടുസാരി, ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖുര്‍ജ നഗരത്തില്‍ നിര്‍മിക്കുന്ന പരമ്പരാഗതമായ മണ്‍പാത്രമായ ഖുര്‍ജ പോട്ടറി കപ്പ് എന്നിവയാണ് കൊച്ചിയിലെത്തിയ രാഷ്ട്രപതിക്ക് സമ്മാനിച്ചത്.

Kerala

രാഷ്‌ട്രനിർമാണത്തിൽ മലയാളി വനിതകളുടെ നേതൃപാടവം ശ്രദ്ധേയം: രാഷ്‌ട്രപതി

കൊച്ചി: രാഷ്‌ട്രനിർമാണത്തിലും രാജ്യത്തിന്‍റെ സമഗ്ര വികസന പ്രക്രിയയിലും മലയാളികളായ വനിതകൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്രദ്ധേയമാണെന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്‍റെ ജനസംഖ്യാപരമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഭരണ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

എറണാകുളം സെന്‍റ് തെരേസാസ് കോളജിന്‍റെ ശതാബ്‌ദി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഷ്‌ട്രപതി.ഭരണഘടനാ അസംബ്ലിയിലുണ്ടായിരുന്ന വനിതാ അംഗങ്ങളിൽ മൂന്നു പേരും മലയാളികളായിരുന്നു. അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ ഭരണഘടനാ രൂപീകരണ ചർച്ചകളിൽ സജീവമായി പങ്കു വഹിച്ചു.

ലിംഗസമത്വം, മൗലികാവകാശങ്ങൾ, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിലും മറ്റു സുപ്രധാന മേഖലകളിലുമുള്ള ചർച്ചകളിൽ അവരുടെ ഇടപെടലുകൾ ചരിത്രത്തിന്‍റെ ഭാഗമാണ്. ഭരണഘടനയ്ക്ക് ഉന്നതമായ ദർശനവും മുഖവും പകരുന്നതിൽ‌ അവർ വലിയ സംഭാവനകളാണു നൽകിയത്.

രാജ്യത്തെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി മലയാളിയായ ജസ്റ്റീസ് അന്നാ ചാണ്ടിയാണ്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റീസ് എം.ഫാത്തിമാ ബീവിയും മലയാളിയാണെന്നതും ചരിത്രത്തിന്‍റെ ഭാഗമാണ്.വികസനത്തിൽ മുന്നേറുന്ന രാജ്യത്തു സ്ത്രീകൾ സംരംഭകമേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ സ്ത്രീകളുടെ സാരഥ്യമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഇരട്ടിയോളമായി വർധിച്ചു. 2047 ഓടെ വികസിത ഭാരതം എന്ന ദർശനം കൈവരിക്കുന്നതിന് തൊഴിൽ, സംരംഭക മേഖലകളിൽ 70 ശതമാനം വനിതാപങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കുള്ള പ്രയാണത്തിലാണു രാജ്യം.

ഉന്നതവിദ്യാഭ്യാസത്തിലെ ലിംഗസമത്വ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തുണ്ടെന്നത് അഭിമാനകരമാണ്. രാജ്യത്തെ മികച്ച പത്തു സര്‍വകലാശാലകളില്‍ രണ്ടും എന്‍ഐആര്‍എഫ് റാങ്കിംഗിൽ രാജ്യത്തെ മികച്ച 100 കോളജുകളില്‍ 18 ഉം കേരളത്തിലാണ്.

സ്ത്രീവിദ്യാഭ്യാസത്തെയും ശക്തീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ സെന്‍റ് തെരേസാസ് കോളജ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം സുസ്ഥിര നേട്ടങ്ങളിലൂടെ കോളജിനെ നയിക്കുകയും മഹത്തായ സ്ഥാപകദർശനങ്ങളോടു ചേർത്ത് നേട്ടങ്ങളിലേക്കു കൈപിടിക്കുകയും ചെയ്തവർ അഭിനന്ദനം അർഹിക്കുന്നു. നാളത്തെ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടവരാണ് കോളജിലെ പ്രതിഭകളായ വിദ്യാർഥികൾ.

വിദ്യാഭ്യാസപ്രക്രിയയ്ക്കൊപ്പം ആത്മീയ, ജീവിത മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സെന്‍റ് തെരേസാസിനെ സവിശേഷമാക്കുന്നു. ഇന്ത്യയെ വിജ്ഞാനത്തിന്‍റെ മാതൃകാശക്തിയാക്കി വളർത്താൻ സെന്‍റ് തെരേസാസിനെപ്പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാധിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ശതാബ്‌ദി ലോഗോ രാഷ്‌ട്രപതിക്കു നൽകി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ് രാഷ്‌ട്രപതിക്ക് കോളജിന്‍റെ ഉപഹാരം സമ്മാനിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്‍, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്‍റണി വാലുങ്കല്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.

Latest News

Corehub Up